Friday, March 29, 2024
Home Blog

ജൂൺ ആറാം തീയതി ആണ് അവൾ ജീവ ശവം ആയതെന്നും..ജൂൺ ഏഴാം തീയതി രാവിലെ അവളുടെ മരണം,ജൂൺ ഏഴാം തീയതി നല്ലൊരു അച്ഛനും അമ്മക്കും തന്നെ തന്റെ മകൾ ജനിച്ചിട്ടുണ്ടാവു

0

മലയാള സിനിമാ രംഗത്തെ മികച്ച നടനും രാജ്യ സഭാഗം കൂടിയായ സുരേഷ് ഗോപി തന്റെ മറിച്ചു പോയ മൂത്ത മകൾ ലക്ഷ്മിയെ കുറിച്ച് പറഞ്ഞു വാക്കുകൾ ശ്രദ്ധേയമാകുന്നു.ഇപ്പോൾ തന്റെ മകൾ ജീവിച്ചിരുന്നുവെങ്കിൽ 32 വയസ് കണ്ടനേം എന്നും അദ്ദേഹം പറഞ്ഞു ; ആ പ്രായം ഉള്ള പെൺകുട്ടികളെ കാണുമ്പോൾ സങ്കടം സഹിക്കാൻ പറ്റുന്നില്ല എന്നുമാണ് അദ്ദേഹം പറഞ്ഞത്.

മലയാള സിനിമാ രംഗത്തെ ഒരു മികച്ച അഭിനേതാവും ഒരു രാജ്യസഭാ അംഗം കൂടിയാണ് നടൻ സുരേഷ് ഗോപി.1986 ഇൽ പുറത്തിറങ്ങിയ രാജാവിന്റെ മകൻ എന്ന സിനിമയിൽ നടൻ മോഹൻലാലിൻറെ വിശ്വസ്ഥ കൂട്ടാളിയായി വേഷമിട്ട കുമാർ എന്ന കഥാപാത്രമാണ് സുരേഷ് ഗോപിയുടെ അഭിനയ ജീവിതത്തിലെ വഴി തിരിവായി മാറിയത്. ഓടയിൽ നിന്ന് എന്ന സിനിമയിൽ ബാലതാരമായി വന്നാണ് സുരേഷ് ഗോപി തന്റെ അഭിനയം ആരംഭിക്കുന്നത്. വില്ലൻ കഥാപാത്രങ്ങൾ ഒരുപാട് ചെയ്ത നടൻ കമ്മീഷണർ എന്ന സിനിമയിൽ ഒരു നല്ല അഭിനയ മികവ് തെളിയിച്ച വ്യക്തി ആണ്. 1997 ഇൽ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം കളിയാട്ടം എന്ന സിനിമയിലൂടെ സുരേഷ് ഗോപി കരസ്തമാക്കി. എടുത്തു പറയേണ്ട ഒരു കാര്യം സുരേഷ് ഗോപി ഒരു രാജ്യ സഭാഗം കൂടിയാണ്. രാജ്യ സഭയിലേക്ക് രാഷ്‌ട്രപതി നേരിട്ടു നമ്മനിർദ്ദേശം ചെയ്ത ആറാമത്തെ മലയാളി കൂടിയാണ് സുരേഷ് ഗോപി. കലാകാരന്മാരുടെ പട്ടികയിൽ സുരേഷ് ഗോപിയുടെ പേര് ഉൾപെടുത്തിയാണ് കേന്ദ്രം അദ്ദേഹത്തെ രാജ്യ സഭയിലേക്ക് നിർദ്ദേശിച്ചത്. 2019 ഇൽ നടന്ന തിരഞ്ഞെടുപ്പിൽ എൻ.ഡി.എ സ്ഥാനാർഥിയായി അദ്ദേഹം തൃശൂർ ലോക്സഭ മണ്ഡലത്തിൽ നിന്നു മത്സരിച്ചെങ്കിലും അദ്ദേഹം പരാജയപ്പെടുന്ന സാഹചര്യം ആണുണ്ടായത്. ആദ്യകാല അഭിനേത്രി കൂടിയായ പരേതയായ ആറൻമുള പൊന്നമ്മയുടെ പേര മകളായ രാധികയാണ് സുരേഷ് ഗോപിയുടെ ഭാര്യ.

രാധിക ഒരു ഗായിക കൂടിയാണ്.സുരേഷ് ഗോപിക്കും രാധികക്കും 5 മക്കളാണ് ഉണ്ടായിരുന്നത്. മൂത്ത മകൾ ലക്ഷ്മി ഒന്നര വയസുള്ളപ്പോൾ അപകടത്തിൽ മരണപെട്ടു. ആ വേദനയായിലാണ് ഇപ്പോഴും ആ കുടുംബം എന്ന് സുരേഷ് ഗോപി പറയുന്നു. ഗോകുൽ, ഭാഗ്യ, ഭാവ്നി, മാധവ് എന്നിവരാണ് മറ്റു മക്കൾ. ഇപ്പോൾ നാലു മക്കളാണുള്ളത്. മകൻ ഗോകുൽ മുത്തുഗൗ എന്ന സിനിമയിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചു. ഏതൊരു അഭിമുഖത്തിൽ സുരേഷ് ഗോപി പങ്കെടുത്താലും തന്റെ മകളുടെ കാര്യം പറഞ്ഞു സങ്കടപ്പെട്ടു പോകുന്ന ഒരു കാഴ്ച ആണ് കാണാൻ സഹിക്കുന്നത്. ആ വേർപ്പെടലിൽ ഇന്നും വേദനിക്കുന്ന ഒരു അച്ഛനാണ് സുരേഷ് ഗോപി. ഒരു കാലത്തും ഒരു അച്ഛനോ അമ്മക്കോ സഹിക്കാൻ പറ്റാത്ത വേദനയാണ് അത് ; ഇവിടെയും മൂത്ത മകൾ ലക്ഷ്മിയുടെ മരണത്തെ ഓർത്തു കരളലിയുന്ന ഒരു മനുഷ്യനാണ് സുരേഷ് ഗോപി. എന്ന് മകളെ പറ്റി പറഞ്ഞാലും സുരേഷ് ഗോപിയുടെ കണ്ണുകൾ നിറയും വാക്കുകൾ ഇടറും ഈ അഭിമുഖത്തിലും അങ്ങനെ ഒരു അവസ്ഥ ആയിരുന്നെന്നാണ് അഭിമുഖത്തിലൂടെ കാണാൻ കഴിയുന്നത്. ഒരു അഭിമുഖത്തിൽ സുരേഷ് ഗോപി തന്റെ മകളെ കുറിച്ചു പറഞ്ഞ വാക്കുകൾ ആണിപ്പോൾ ശ്രദ്ധേയമാവുന്നത്. “ജൂൺ ആറാം തീയതി ആണ് അവൾ ജീവ ശവം ആയതെന്നും..ജൂൺ ഏഴാം തീയതി രാവിലെ അവളുടെ മരണം സ്ഥീതികരിച്ചതെന്നും സുരേഷ് ഗോപി പറഞ്ഞു.

ജൂൺ ഏഴാം തീയതി നല്ലൊരു അച്ഛനും അമ്മക്കും തന്നെ തന്റെ മകൾ ജനിച്ചിട്ടുണ്ടാവുമെന്ന് സങ്കടത്തോടെ വിതുമ്പി കൊണ്ട് നടൻ പറഞ്ഞു. തന്റെ പ്രായവും ദേഹ വിയോഗവുമൊക്കെ കറക്റ്റ് മതമേറ്റിക്സിൽ വരുമെങ്കിൽ ഒരു പക്ഷെ തന്റെ മകൾ പുനർജനികുമ്പോൾ അവൾ പ്രസവിക്കുന്ന മകനായി കൂടെ തനിക്കെന്നും,..അല്ലെങ്കിൽ അവളുടെ മകനോ മകളോ ജനിപ്പിക്കുന്നത് എന്നെ ആയിക്കൂടെ എന്നൊക്കെ താൻ വിചാരിച്ചു പോകുന്നു എന്നാണ് വിഷമിച്ചു കൊണ്ട് സുരേഷ് ഗോപി അന്ന് പങ്കു വച്ചത്. ഒരു അച്ഛൻ ഇത്ര മാത്രം സങ്കടപ്പെട്ടു മകളെ കുറിച്ചു പറയണമെങ്കിൽ എത്ര മാത്രം സുരേഷ് ഗോപി തന്റെ മകളെ സ്നേഹിച്ചിരുന്നു എന്നാണ് ഇത് കേട്ട ആരാധക ലോകം പറയുന്നത്. ഇപ്പോൾ തന്റെ മകൾ ജീവിച്ചിരുന്നുവെങ്കിൽ 32 വയസ് കണ്ടനേം എന്നും അദ്ദേഹം പറഞ്ഞു ; അ പ്രായം ഉള്ള പെൺകുട്ടികളെ കാണുമ്പോൾ സങ്കടം സഹിക്കാൻ പറ്റുന്നില്ല എന്നുമാണ് സുരേഷ് ഗോപി അഭിമുഖത്തിലൂടെ പങ്കു വച്ചത്.